ന്യൂഡൽഹി: വിവരങ്ങൾ ചോർത്തുന്നുവെന്ന സംശയത്തെത്തുടർന്ന് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കൾക്കടക്കം 21 സ്മാർട്ട് ഫോൺ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നോട്ടീസയച്ചു.
ഉപയോക്താക്കളുടെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന നമ്പറുകൾ, മെസേജുകൾ അടക്കമുളള സ്വകാര്യവിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാമെന്ന സംശയത്തിലാണ് ഓപ്പോ, വിവോ, ജിയോണി അടക്കമുളള സ്മാർട്ട് ഫോൺ കമ്പനികൾക്ക് കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഐടി മന്ത്രാലയം നോട്ടീസയച്ചത്.
ഫോണുകളിലെ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകാൻ ഓഗസ്റ്റ് 28 വരെയാണ് കേന്ദ്രം സമയം നൽകിയിരിക്കുന്നത്.